ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനും എതിർക്കുന്നവരെ ഇല്ലാതാക്കാനും പോപ്പുലർ ഫ്രണ്ട് വൻ പദ്ധതികളിട്ടിരുന്നുവെന്ന് റിപ്പോർട്ട്.
എസ്.ഡി.പി.ഐയിലൂടെ രാഷ്ട്രീയാധികാരം നേടി ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കാനായിരുന്നു നീക്കമെന്ന് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. മുന്‍ ജഡ്ജി ഉള്‍പ്പെടെ ആയിരത്തോളം പേരെ കേരളത്തില്‍ വധിക്കാന്‍ പട്ടിക തയ്യാറാക്കിയിരുന്നുവെന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനിവാസന് വധക്കേസിലെ 51-ാം പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത പട്ടികയില്‍ മറ്റു മതങ്ങളിലെ 240 പേരുണ്ട്.
മുസ്ളിം സമുദായം നേരിടുന്ന പ്രശ്നങ്ങളില്‍ കായികമായി ഇടപെടാനും ശത്രുക്കളെ വധിക്കാനും പദ്ധതി ഒരുക്കി. നീതിപിഠം, സൈന്യം, പൊലീസ് എന്നിവയില്‍ ഉള്‍പ്പെടെ വിശ്വസ്തരായ കേഡര്‍മാരെ തിരുകിക്കയറ്റല്‍, എന്നിങ്ങനെ പലതും പ്ലാനിലുണ്ടായിരുന്നു. ‘ശിക്ഷിക്കാന്‍ ദാറുല്‍ ക്വാസ കോടതി’ റിപ്പോര്‍ട്ടേഴ്സ് വിംഗ്, ഫിസിക്കല്‍ ആന്‍ഡ് ട്രെയിനിംഗ് വിംഗ്, സര്‍വീസ് വിംഗ് – ഹിറ്റ് ടീം എന്നിവ രൂപീകരിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്സ് വിംഗാണ് വ്യക്തികള്‍, ഹിന്ദു നേതാക്കള്‍, സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങിയവ ദിവസവും നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഈ വിവരം ഉപയോഗിച്ചാണ് കൊല്ലേണ്ട വ്യക്തികളെയും സ്ഥാപനങ്ങളെയും നിശ്ചയിച്ചത്.
ആക്രമിക്കുന്ന ദൗത്യമാണ് സര്‍വീസ് വിംഗ് – ഹിറ്റ് ടീം നിര്‍വഹിക്കുക. ദാറുല്‍ ക്വാസ എന്ന കോടതിയാണ് ശിക്ഷ നിശ്ചയിച്ചിരുന്നത്. ഐസിസ് ഭീകരത അനുകരിക്കാന്‍ ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു പരിശീലനംനൽകിയിരുന്നത്,.ശ്രീനിവാസന് വധം തെളിവ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരതയുടെ തെളിവാണെന്ന് എന്‍.ഐ.എ പറയുന്നു. പ്രതികള്‍ക്ക് ശ്രീനിവാസനുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നില്ല. പലരും അറിയുക പോലുമില്ലാത്തവരാണ്. മുകളിൽ നിന്ന് കൊടുത്ത നിർദ്ദേശമാണ് പ്രതികള്‍ നടപ്പാക്കിയതെന്ന് എന്‍.ഐ.എ പറയുന്നു.