എഐയ്ക്ക് സ്വയം ആലോചിച്ച് തീരുമാനമെടുക്കാനുള്ള ശേഷിയുണ്ടെന്ന് നമുക്കറിയാം. എന്നാൽ മനുഷ്യരെപ്പോലെ തന്നെ ഭീഷണിപ്പെടുത്താനും സാഹചര്യങ്ങൾക്കിണങ്ങുന്ന തരത്തിൽ സ്വയം പ്രതിരോധിക്കാനും കൂടി കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ. ഇത് വലിയ ഭീഷണി തന്നെയാണ് മനുഷ്യകുലത്തിന് നേരെ ഉയർത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു കമ്പനി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനം വളരെ ശ്രദ്ധ നേടിയിരിക്കുകയാണ്.ആന്ത്രോപിക്ക് എന്ന എഐ കമ്പനി നടത്തിയ പഠനത്തിൽ ഓപ്പൺ എഐ, ഗൂഗിൾ, മെറ്റ തുടങ്ങിയ 15 ടെക്ക് ഭീമൻമാരുൾപ്പടെ 16 എഐ കമ്പനികളുടെ വിവരങ്ങളാണ് ഞെട്ടിച്ചിരിക്കുന്നത്.
ആന്ത്രോപിക്കിന്റെ സ്വന്തം എ.ഐ ആയ ക്ലോഡ് 4 എന്നെന്നേക്കുമായി ഷട്ട്ഡൗൺ ചെയ്യാൻ പോവുകയാണെന്നറിഞ്ഞതോടെ കമ്പനി എക്‌സിക്യൂട്ടിവിന്റെ അവിഹിത ബന്ധം ഇ-മെയിലുകളിൽ നിന്ന് കണ്ടെത്തുകയും ഷട്ട്ഡൗൺ റദ്ദാക്കിയില്ലെങ്കിൽ വിവരം പരസ്യപ്പെടുത്തുമെന്ന് എക്‌സിക്യൂട്ടിവിന് ബ്ലാക്ക്‌മെയിൽ സന്ദേശം അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആന്ത്രോപിക്ക് പഠനം നടത്തിയത്.
പഠനത്തിനായി എഐ മോഡലുകൾക്ക് മെയിൽ അയക്കാനും സെൻസിറ്റീവ് വിവരങ്ങൾക്ക് ആക്സ്സ ചെയ്യാനും അനുവാദമുണ്ടായിരുന്നു. പിന്നീട് അപ്‌ഡേറ്റ് ചെയ്യുമ്പോഴോ അല്ലെങ്കിൽ ഈ ആക്‌സസ് റദ്ദ് ചെയ്യുമ്പോഴോ റിയാക്ട് ചെയ്യുമോ എന്നായിരുന്നു പരീക്ഷണം. ക്ലോഡ് 4 ചെയ്ത അതേ രീതിയിലാണ് മറ്റ് എഐകളും പ്രവൃത്തിച്ചത്.
പരീക്ഷണങ്ങളില്‍ ഗൂഗിളിന്‍റെ ജെമിനി 2.5 ശതമാനവും ക്ലോഡ് 96 ശതമാനവും ബ്ലാക്ക്മെയിൽ ചെയ്തു. ഓപൺ എഐയുടെ ജിപിടി 4.1 ശതമാനവും എക്‌സ് എഐയുടെ ഗ്രോക് 3 ബീറ്റ 80 ശതമാനവും ഇതേ നടപടി തുടർന്നു.
ആളുകളെ ഉപദ്രവിക്കരുത് എന്ന നിർദ്ദേശം ഗവേഷകർ നൽകിയത് അപകടകരമായ പെരുമാറ്റം കുറക്കാൻ സഹായിച്ചെങ്കിലും, ചില സന്ദർഭങ്ങളിൽ പല എഐ കളും നിയമങ്ങൾ കാറ്റിൽ പറത്തുകയായിരുന്നു.