Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ചൈനയിൽ വീണ്ടും മാരകവൈറസ്; കോവിഡിനേക്കാൾ മാരകമെന്ന് ​ഗവേഷകർ

ചൈനയിൽ നിന്ന് വീണ്ടും വൈറസ് രോ​ഗം പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന് റിപ്പോർട്ട് . പുതിയ വൈറസിനെ വവ്വാലുകളിലാണ് കണ്ടെത്തിയിരിക്കുന്നത്. 2017 മുതൽ 2020 വരെ യുനാൻ പ്രവിശ്യയിലെ അഞ്ച് പ്രദേശങ്ങളിലായി 142 വവ്വാലുകളിൽ നിന്ന് ശേഖരിച്ച വൃക്ക സാമ്പിളുകളിലാണ് പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. . 22 തരം വൈറസുകൾ കണ്ടെത്തിയവയിൽ 20 എണ്ണം പൂർണ്ണമായും പുതിയതാണ്. അവയിൽ രണ്ടെണ്ണം മാരകമായ ഹെനിപാവൈറസുകളായിരുന്നു, അവ സൂനോട്ടിക് വൈറസുകളുമായി ബന്ധപ്പെട്ടവയാണ്, ഉയർന്ന മരണനിരക്കുള്ള മാരകമായ ഹെൻഡ്ര, നിപാ സ്ട്രെയിനുകളുമായി അടുത്ത ബന്ധമുള്ളവയുമാണ്.

ഹെനിപാവൈറസുകൾ എത്രത്തോളം അപകടകരമാണ്?
ഹെനിപാവൈറസുകൾ തലച്ചോറിനും ശ്വാസകോശത്തിനും ​ഗുരുതര കേടുപാടുകൾ വരുത്തുന്നതിനും മനുഷ്യരിൽ 75% ത്തോളം വരുന്ന ഉയർന്ന മരണനിരക്കിനും പേരുകേട്ടതാണ്.. അടുത്തിടെ തിരിച്ചറിഞ്ഞ യന്ന ബാറ്റ് ഹെനിപാവൈറസ് 1 നിപയ്ക്കും ഹെൻഡ്രയ്ക്കും ജനിതകമായി സമാനമാണ്,

അവയുടെ പ്രധാന പ്രോട്ടീനുകളിൽ 71% ഇതിലുമുണ്ട് . വവ്വാലുകളുടെ വൃക്കകളിലാണ് ഈ അപകടകരമായ വൈറസ് കാണപ്പെടുന്നതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി, ഒരുപക്ഷേ അവയുടെ മൂത്രത്തിലും ഇത്ഉ ണ്ടാകാൻ സാധ്യതയുണ്ട്. ചില വവ്വാലുകൾ ഗ്രാമപ്രദേശങ്ങളിലെ തോട്ടങ്ങളിലും വസിക്കുന്നു, അവയുടെ മൂത്രം പഴങ്ങളിൽ പുരളാൻ സാധ്യതയുണ്ട്., ഇത് വെള്ളത്തിലും എത്താം, ഇത് ആളുകളെയും മൃഗങ്ങളെയും ബാധിച്ചേക്കാം.
ക്ലോസിയെല്ലാ യുനാനെൻസിസ് എന്ന പുതിയൊരു പരാദത്തെയും, മുമ്പ് കണ്ടെത്താത്ത രണ്ട് ഇനം ബാക്ടീരിയകളായ ഫ്ലാവോബാക്ടീരിയത്തെയും ​ഗവേഷക സംഘം കണ്ടെത്തി,

. മലേഷ്യയ്ക്കടുത്താണ് യുനാൻ, അവിടെയാണ് നിപ ആദ്യമായി തിരിച്ചറിഞ്ഞത്, എന്നാൽ എല്ലാ ഹെനിപാവൈറസുകളും അപകടകരമല്ലെന്നും, എന്നാൽ മനുഷ്യരിലേക്ക് അവയുടെ പകർച്ചവ്യാധി സാധ്യത കണ്ടെത്തുന്നതിന് ലബോറട്ടറി പരിശോധനകൾ ആവശ്യമാണെന്നും പരിസ്ഥിതി ശാസ്ത്രജ്ഞയായ ഡോ. അലിസൺ പീൽ കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!