താര സംഘടന അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായി. മോഹന്‍ലാലിന്‍റെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുക. മോഹൻലാൽ തന്നെ അമ്മയുടെ നേതൃത്വത്തിൽ തുടരണമെന്നായിരുന്നു അംഗങ്ങളുടെ അഭിപ്രായം എന്നാൽ അമ്മ യോഗത്തിൽ ഉച്ചകഴിഞ്ഞ് പകുതി അംഗങ്ങൾ പോലും പങ്കെടുത്തില്ല. ഇതു കണ്ട മോഹൻലാൽ ക്ഷുഭിതനാവുകയായിരുന്നു. അംഗങ്ങളെല്ലാം തുടരാൻ ആവശ്യപ്പെട്ടാൽ മാത്രമേ താനുള്ളുവെന്നും അത് പറയാൻ അംഗങ്ങൾ പകുതിപ്പേരും ഇവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെത്തുടർന്നാണ്താ ൻ മാറുകയാണെന്നും യുവ നേതൃനിര വരണമെന്നും മോഹൻലാൽ ആവശ്യമുന്നയിച്ചത്. മൂന്നുമാസത്തിന് ശേഷമാകും തിരഞ്ഞെടുപ്പ് അതുവരെ നിലവിലെ ഭരണ സമിതി തുടരും. അഡ്ഹോക്ക് കമ്മറ്റിയുടെ കാലാവധി അവസാനിച്ചു.
നേരത്തെ മോഹന്‍ലാലിനെ വീണ്ടും എതിരില്ലാതെ പ്രസിഡന്‍റായി തെരഞ്ഞെടുക്കും എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. കലൂർ ഗോകുലം കൺവെൻഷൻ സെന്‍ററിലാണ് അമ്മയുടെ വാര്‍ഷിക പൊതു യോഗം നടന്നത്. സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറൽ ബോഡിയിൽ ചർച്ച ചെയ്തുവെന്നാണ് വിവരം.
13 കൊല്ലത്തിന് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ അമ്മയുടെ യോഗത്തിന് എത്തിയതും ശ്രദ്ധേയമായി. സിബിഐ 5, വല എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരുന്ന താരത്തിന്‍റെ സാന്നിധ്യം മറ്റ് താരങ്ങള്‍ക്കും വലിയ ആവേശമാണ് ഉണ്ടാക്കിയത്. യോഗത്തില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു.