സാധാരണ ഗതിയിൽ മത്സ്യങ്ങൾക്ക് ബുദ്ധി കുറവാണെന്നാണ് ഇതുവരെ ശാസ്ത്ര ലോകം കരുതിയിരുന്നത്. അവ പരിസ്ഥിതികളോട് വളരെ പെട്ടെന്ന് ഇണങ്ങിച്ചേരാനും പ്രയാസമാണെന്നും കണ്ടെത്തലുകളുണ്ടായിരുന്നു,. ഇപ്പോഴിതാ ഇതിനെയെല്ലാം തകിടം മറിക്കുന്ന ഒരു പുതിയ സംഭവം ഗവേഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു കൂട്ടം യൂറോപ്യൻ കാറ്റ്ഫിഷുകൾ ആണ് ഈ കഥയിലെ നായകന്മാർ. ടാർൺ നദിയിൽ വസിക്കുന്ന ഇവ നദിയോടടുത്തുവരുന്ന പ്രാവുകളെ പിടിക്കാൻ പഠിച്ചതായാണ് കാണുന്നത്. സത്യത്തിൽ പ്രാവുകൾ മീനുകളുടെ സ്വാഭാവിക ഇരയല്ലെന്നോർക്കണം. തങ്ങളുടെ സ്വാഭാവിക ഇരയെ വിട്ടെന്ന് മാത്രമല്ല. പുതിയവയെ പിടിക്കുന്നതിന് ഇവ സവിശേഷ തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നു.
യൂറോപ്യൻ കാറ്റ്ഫിഷ് (സിലുറസ് ഗ്ലാനിസ്) 1 മുതൽ 1.5 മീറ്റർ വരെ (3.3 മുതൽ 4.9 അടി വരെ) നീളത്തിൽ വളരും, യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണിത്.
ഇവ. വെള്ളത്തിൽ നിന്ന് പുറത്തേക്ക് ചാടി, ഒരു പ്രാവിനെ പിടിച്ച്, അതിനെകഴിക്കാൻ തിരികെ വെള്ളത്തിലേക്ക് തിരികെ കയറുന്നതാണ് കാണുന്നത് . ഈ പ്രക്രിയ മത്സ്യത്തെ കുറച്ച് നിമിഷങ്ങൾ കരയിൽ ശ്വാസം പിടിച്ച് നിൽക്കാൻ പ്രേരിപ്പിക്കുന്നു,
സൗത്ത് കരോലിനയിലെ ബോട്ടിൽനോസ് ഡോൾഫിനുകളും, കടൽ സിംഹങ്ങളെ പിടിക്കാൻ ബീച്ചുകളിലേക്ക് നീന്തുന്ന അർജന്റീനിയൻ കൊലയാളി തിമിംഗലങ്ങളും ഇതിന്സ മാനമായ ഒരു സാങ്കേതികത ഉപയോഗിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചിലപ്പോൾ ക്യാറ്റ്ഫിഷുകളുടെ സ്വാഭാവികമായ ഭക്ഷണം ടാർടൺ നദിയിൽ കുറഞ്ഞത് മൂലമായിരിക്കാം ഇവ പുതിയൊരു അതിജീവനസന്രദായം നേടിയെടുത്തതെന്നാണ് കണക്കാക്കപ്പെടുന്നത്. എന്തായാലും ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണത്തിന് ഒരുങ്ങുകയാണ് ശാസ്ത്ര ലോകം