അകാരണമായി തൊഴിലിടങ്ങളിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പേരിൽ അല്ലെങ്കിൽ ശമ്പളം നൽകാത്തതിന്റെയൊക്കെ പേരിൽ നിയമ പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നിയമപോരാട്ടത്തിലൂടെ നഷ്ടപരിഹാരം സമ്പാദിക്കുക സ്വഭാവികമാണ്. എന്നാൽ ഒരു ദിവസം പോലെ ജോലിചെയ്യാത്ത ഒരു ജീവനക്കാരന്‍ കമ്പനിക്കെതിരെ പോരാടി ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി നേടിയ ഒരു വാർത്തയാണ് ഇപ്പോൾ
യു എ ഇയില്‍ നിന്നും വരുന്നത്.
കരാറില്‍ ഒപ്പിട്ടിട്ടും ജോലി ആരംഭിക്കാൻ തന്നെ അനുവദിച്ചില്ലെന്ന പരാതിയില്‍ കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിക്കുകയായിരുന്നു. ജീവനക്കാരന് നഷ്ടപരിഹാരമായി 110,400 ദിർഹം (ഏകദേശം 26 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അബുദാബി ലേബർ കോടതി വിധിച്ചിരിക്കുന്നത്.
പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ജീവനക്കാരൻ, 2024 നവംബർ 11 മുതൽ 2025 ഏപ്രിൽ 7 വരെയുള്ള കാലയളവിൽ തന്റെ ശമ്പളം നിയമവിരുദ്ധമായി തടഞ്ഞുവച്ചുവെന്ന് ആരോപിച്ചുകൊണ്ട് കമ്പനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതോടെയാണ് നിയമനടപടികളുടെ തുടക്കം. ജീവനക്കാരൻ കമ്പനിയുമായി ഒരു നിശ്ചിതകാല തൊഴിൽ കരാറിൽ ഒപ്പുവച്ചിരുന്നു. അതിൽ പ്രതിമാസം 7200 ദിർഹം അടിസ്ഥാന ശമ്പളവും മൊത്തം 24,000 ദിർഹം പ്രതിമാസ വേതന പാക്കേജും ഉൾപ്പെടുന്നുണ്ട്. എന്നിട്ടും കമ്പനി ജീവനക്കാരനെ ജോലി ആരംഭിക്കാന്‍ അനുവദിച്ചില്ല.
ശമ്പള റിപ്പോർട്ട്, ഒപ്പിട്ട തൊഴിൽ കരാർ, കേസ് മാനേജ്മെന്റ് സിസ്റ്റം വഴി സമർപ്പിച്ച മറ്റ് തെളിവുകൾ എന്നിവ കോടതി പരിശോധിച്ചു. ഇതിൽ നിന്നാണ്തടസ്സം സൃഷ്ടിച്ചത് കമ്പനിയാണെന്ന് വ്യക്തമായത്.