ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തുർക്കി. എന്നാൽ ഒരു രാജ്യങ്ങളും ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, തുർക്കിയെ ലക്ഷ്യമിട്ട് ഇന്ത്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ്സൈ പ്രസ്. തുര്‍ക്കിയുമായി തുടരുന്ന അതിര്‍ത്തി പ്രശ്നങ്ങളെ തുടർന്നാണ് ആയുധങ്ങള്‍ വാങ്ങാന്‍ സൈപ്രസ് തയ്യാറെടുക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സൈപ്രസ് സന്ദർശിച്ച് മടങ്ങിയിരുന്നു. സന്ദർശന വേളയിൽ ആയുധ വ്യാപാര കരാറുകളെക്കുറിച്ചുള്ള ചർച്ചകളും നടന്നതായി റിപ്പോർട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗാസ്ത്ര, ഇസ്രയേല്‍-ഇന്ത്യന്‍ കമ്പനികള്‍ സംയുക്തമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്‌കൈ സ്‌ട്രൈക്കര്‍ എന്നീ ഡ്രോണുകള്‍ വാങ്ങാനാണ് സൈപ്രസ് താത്പര്യം അറിയിച്ചിരിക്കുന്നത് ഓറേഷന്‍ സിന്ദൂരിൽ ഇവ രണ്ടും കൃത്യതയോടെ ലക്ഷ്യം കണ്ടിരുന്നവയാണ്.
തുര്‍ക്കിയുമായി വളരെ സംഘര്‍ഷ ചരിത്രമുള്ള രാജ്യമാണ് സൈപ്രസ്. 1974-ൽ സൈപ്രസിന്റെ തുര്‍ക്കി വംശജര്‍ പിടിച്ചെടുത്തിരുന്നു. തുര്‍ക്കിയുടെ ബെയ്‌റാക്തര്‍ ഡ്രോണുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെ ഇല്ലാതാക്കുന്നതിനാണ് ഇന്ത്യന്‍ ഡ്രോണുകളില്‍ സൈപ്രസ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
നാഗാസ്ത്ര, സ്‌കൈ സ്‌ട്രൈക്കര്‍ എന്നീ ഡ്രോണുകള്‍ക്ക് പരമ്പരാഗത ക്രൂയിസ് മിസൈലുകളെ അപേക്ഷിച്ച് വില വളരെ കുറവാണ്. മാത്രമല്ല, 1000 കിലോ മീറ്ററോളം ദൂരത്തിലുള്ള ലക്ഷ്യങ്ങളിലേക്ക് ആക്രമിക്കാനും സാധിക്കും.