ഇപ്പോൾ ഫോൺകോൾ വഴിയും ഓൺലൈനിലൂടെയുമുള്ള തട്ടിപ്പുകൾ കൂടിവരികയാണ്. പലപ്പോഴും വളരെ സാധാരണക്കാരായ മനുഷ്യരാണ് ഇതിന് ഇരകളായി മാറുകയും ചെയ്യുന്നത്.മധ്യപ്രദേശിലെ ജബല്‍പൂരിലെ ആശാ വര്‍ക്കറായ പുഷ്പലത ഝാരിയയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചതും ഇത്തരത്തിലൊന്നാണ്. ഒരു ദിവസം അവരുടെ ഫോണിലേക്ക് വന്നഒരു കോളാണ് അവരുടെ ജീവിതം തകര്‍ത്തത്. ലോട്ടറിയടിച്ചുവെന്നും അത് ലഭിക്കാന്‍ പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് കോള്‍ വന്നത്.
മാര്‍ച്ചിലാണ് ആ ഫോണ്‍ കോള്‍ വരുന്നത്. ഒരു വിദേശ നമ്പറായിരുന്നു അത്. പുഷ്പലതയ്ക്ക് ഒരു മെഗാ ലോട്ടറി അടിച്ചെന്ന് വിളിച്ചയാള്‍ പറഞ്ഞു. അത് ലഭിക്കണമെങ്കില്‍ ഒരു പ്രൊസസിങ് ഫീസ് നല്‍കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് സത്യമാണെന്ന് വിചാരിച്ച അവര്‍ പണം ആദ്യം നല്കി. എന്നാല്‍ പിന്നീട് വീണ്ടും കോളുകള്‍ അവർക്ക് വന്നുകൊണ്ടിരുന്നു. ലോട്ടറി സമ്മാനം അയച്ച കൊറിയര്‍ പിടിച്ചെടുത്തെന്നും അതില്‍ പുഷ്പലതയുടെ ആധാര്‍ കാര്ഡുണ്ടായിരുന്നുവെന്നും കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ പിടിക്കപ്പെടുമെന്നും അവര്‍ ഭയപ്പെടുത്തി
ഒടുവിൽ സഹികെട്ട് ഏപ്രില്‍ 23 ന് ഇവർ വീട് വിട്ടിറങ്ങി. അലഞ്ഞ് തിരിഞ്ഞ് പലയിടത്തുമായി ജോലി ചെയ്തു. അങ്ങനെ കിട്ടുന്ന പണവും തട്ടിപ്പുകാര്‍ക്ക് അയച്ചു കൊടുത്തുകൊണ്ടേയിരുന്നു. അപ്പോഴും വജ്രങ്ങള്‍, സ്വര്‍ണം, പത്ത് ലക്ഷം രൂപയുടെ സമ്മാനം എന്നിവയുണ്ടെന്നാണ് തട്ടിപ്പുകാര്‍ അവരെ വിശ്വസിപ്പിച്ചത്.
ഇപ്പോൾ പുഷ്പലതയുടെ മാനസിക നില പ്രശ്നമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ കൗണ്‍സിലിങ് നല്‍കുകയാണെന്നും പൊലീസ് പറഞ്ഞു.