Wednesday, June 18, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

നെതന്യാഹു ലോക​ഗുണ്ട, ട്രംപ് അയാളുടെ അമ്മാവൻ, യുദ്ധം ഒരു ബിസിനസ്സ്; ഇരുവർക്കുമെതിരെ ആഞ്ഞടിച്ച് എംഎ ബേബി

ഇസ്രയേലിനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനുമെതിരെ രം​ഗത്തുവന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ‘ഇസ്രയേല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്‌ട്രമാണ്. ഇസ്രയേല്‍ പ്രധാന മന്ത്രിയായ നെതന്യാഹു ലോക ഗുണ്ടയും. ഡോണാള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ അമ്മാവനുമാണ്. ഇരുവരും യുദ്ധത്തെ ബിസിനസിനായാണ് കൊണ്ടു നടക്കുന്നത്’ എം എ ബേബി പറഞ്ഞു.

മുമ്പ്ഇ സ്രയേലിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇസ്രയേല്‍ പണ്ടേ തെമ്മാടി രാഷ്‌ട്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എല്ലാവരും പാലിക്കുന്ന സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് കരുതിപോരുന്ന രാഷ്‌ട്രമാണ് ഇസ്രയേല്‍ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അമേരിക്കയുടെ പിന്തുണയുണ്ടെന്ന ധിക്കാര സമീപനമാണ് ഇസ്രയേലിനെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ന്യായീകരിക്കാന്‍ സാധിക്കില്ല. അത് ലോക സമാധാനത്തിന് അങ്ങേയറ്റം ഭീഷണിയാണ്. സമാധാനകാംക്ഷിയായ എല്ലാവരും ആക്രമണത്തെ എതിര്‍ക്കാനും അപലപിക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇറാന് അന്ത്യശാസനവുമായി രം​ഗത്തുവന്നിരിക്കുകയാണ് അമേരിക്ക. എത്രയും പെട്ടെന്ന് ഇറാൻ നിരുപാധികം കീഴടങ്ങണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാന്റെ സോ കോൾഡ് പരമോന്നത നേതാവായ ആയത്തുള്ള ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തങ്ങൾക്കറിയാമെന്നും അമേരിക്ക അവകാശപ്പെട്ടു. എന്നാൽ ഖമനയിയെ വധിക്കാൻ തൽക്കാലം പ്ലാനില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ ഇതുവരെ ഇറാന്റെ ഭാ​ഗത്തുനിന്ന് കീഴടങ്ങൾ സംബന്ധിച്ച് ഒരു മറുപടിയും ലഭിച്ചിട്ടില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!