തിരൂരില്‍ കൈക്കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ തമിഴ്‌നാട് സ്വദേശികള്‍ ഒടുവിൽ കസ്റ്റഡിയില്‍. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. മുന്നൂ ലക്ഷം രൂപയാണ് ഇവർ കുഞ്ഞിന്റെ വിലയായി ചോദിച്ചത് എന്നാൽ വില പേശി അവസാനം ഒന്നരലക്ഷം രൂപയ്ക്ക് ഉറപ്പിക്കുകയായിരുന്നു. കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവതിക്കാണ് കുഞ്ഞിനെ കൈമാറിയത്
കുഞ്ഞിനെ വാങ്ങിയത് വളര്‍ത്താനാണ് വാങ്ങിയത്എ ന്നാണ് യുവതിയുടെ മൊഴി, പോലീസ് കസ്റ്റഡിയില്‍ എടുത്ത കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
തിരൂര്‍ പോലീസാണ് കുഞ്ഞിനെ വീണ്ടെടുത്തത്. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ തമിഴ്‌നാട് സ്വദേശി ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് സേലം സ്വദേശികളായ കീര്‍ത്തനയും ശിവയും തിരൂരിലുളള വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്. അയല്‍ക്കാരാണ് കുഞ്ഞിനെ കാണാത്തതില്‍ സംശയം പ്രകടിപ്പിച്ച് തിരൂര്‍ പോലീസില്‍ പരാതി നല്‍കിയത്.