ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അഞ്ജലിക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരിയായ റേഡിയോ ജോക്കി, ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്ന റേറ്റ് ചോദിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്ന് ചോദിച്ചതാണ് വിവാദമായത്.
സാമ്പത്തിക വിദഗ്ധനായ ബൈജു സ്വാമി ഫേ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
ഏതോ രണ്ട് റേഡിയോ ജോക്കി പെണ്ണുങ്ങള്‍ സ്വന്തമായി വളരെ മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീയെ വിളിച്ച് കയ്യില്‍ മെഹിന്ദി ഇടാന്‍ റേറ്റ് എത്രയാണ്, കാലില്‍ ഇടാന്‍ എത്രയാണെന്നൊക്കെ ചോദിച്ച് അവസാനം കുണ്ടിയില്‍ ഇടാന്‍ എത്രയാണെന്നൊക്കെ ചോദിച്ച് പരിഹസിക്കുന്നതിന്റെ ക്ലിപ് ഒരു സുഹൃത്ത് വാട്‌സാപ്പ് ചെയ്തു തന്നു.. ഈ അളിഞ്ഞ പരിപാടിയുടെ പേര് പ്രാങ്ക് എന്നാണത്രെ..
കുറച്ചു നാള്‍ മുന്‍പ് വരെ മിക്കവാറും എല്ലാ ചാനലുകളിലും ഇതേ പോലെ വഴിയേ പോകുന്നവരെ ഊശി ആക്കിയിട്ട് ഒളി കാമെറായില്‍ റെക്കോര്‍ഡ് ചെയ്ത് അവസാനം പറ്റിച്ചേ..എന്നൊക്കെ പരിഹസിക്കുന്ന തരികിട എന്നോ മറ്റോ പേരുള്ള പരിപാടികള്‍ ഉണ്ടായിരുന്നു. കുറെ എമ്പോക്കികള്‍ ഇങ്ങനെ അലവലാതിത്തരം വന്‍ കോമഡി ആണെന്നോ മറ്റോ തെറ്റിദ്ധരിച്ചു കൊണ്ട് ആര്‍ത്തു ചിരിക്കും. ഇതൊക്കെയാണോ കോമെഡി. ചെവിക്കുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ചിട്ട് വേണം പരിഹാസത്തിന് മറുപടി കൊടുക്കാന്‍. റേഡിയോ ജോക്കി പെണ്ണുങ്ങളുടെ പ്രാങ്ക് അയച്ചു തന്ന സുഹൃത്ത് ഒരു ചോദ്യം, നിന്റെ നമ്പര്‍ അവളുമാര്‍ക്ക് കൊടുത്താല്‍ ചിലപ്പോള്‍ അവളുമാര്‍ വിളിക്കും, നീ എന്ത് ചെയ്യും. സുഹൃത്തിനോട് വോയിസ് ആയൊന്നും മറുപടി കൊടുത്തില്ല. തങ്കന്‍ ചേട്ടന്റെ പടം അയച്ചു കൊടുത്തു.. ഒരു ചിത്രം ആയിരം വാചകങ്ങള്‍ക്ക് തുല്യം എന്നാണല്ലോ ?