മത്സ്യങ്ങളെ ഭക്ഷണത്തിനായി കൊല്ലുമ്പോള് അവ അനുഭവിക്കുന്നത് നരകയാതനയെന്ന് പഠനം. റെയിന്‍ബോ ട്രൗട്ട് പോലുള്ള മത്സ്യങ്ങൾക്കാണ് ഈ പ്രത്യേകത. അവയ്ക്ക് രണ്ട് മുതല്‍ 20 മിനിറ്റ് വരെ കഠിനമായ വേദന അനുഭവപ്പെടുമെന്നാണ് കണ്ടെത്തൽ. . എയര്‍ എസ്ഫിക്‌സിയേഷന്‍ രീതി ഉപയോഗിച്ച് മത്സ്യങ്ങളെ കൊല്ലുന്നത് കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഈ പ്രക്രിയയില് റെയിന്‍ബോ ട്രൗട്ടിന് ശരാശരി 10 മിനിറ്റോളമെങ്കിലും മിതമായതോ, തീവ്രമായതോ ആയ വേദന അനുഭവപ്പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ തന്നെ മത്സ്യത്തിന് ഏറെ വേദനയുണ്ടാക്കുന്ന ഒന്നാണ് അതിനെ പിടിച്ച് ഐസില്‍ ഇടുന്നത് ഇപ്രകാരം ചെയ്യുമ്പോള്‍ മത്സ്യത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പതുക്കെയാകുന്നു. അതുപോലെ താഴ്ന്ന താപനില അബോധാവസ്ഥയിലെത്തുന്ന സമയം വൈകിപ്പിക്കുകയും ചെയ്യുന്നു. ഇത് ഇവയുടെ വേദനയും ദുരിതവും കൂട്ടുന്നു.
കൊല്ലുന്നതിന് മുന്‍പായി ഇവയെ ബോധം കെടുത്തുന്നതിനായി ഇലക്ട്രിക് സ്റ്റണിങ് നടത്തിയാല്‍ മത്സ്യം അനുഭവിക്കുന്ന വേദന കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കണ്ടെത്തൽ ഭക്ഷണാവശ്യത്തിനായി കൊല്ലപ്പെടുന്ന മത്സ്യങ്ങളുടെ മരണത്തിന് മുമ്പുള്ള നരകയാതന കുറയ്ക്കാൻ പ്രയോജനപ്പെട്ടേക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.