ഇതുവരെയുള്ള സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത് പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്നാണെന്ന് വിദഗ്ധർ.ഇറാനും ഇസ്രായേലും പരസ്പരം ആക്രമിക്കുമ്പോൾ ഇപ്പോഴും വൻനഷ്ടങ്ങളുണ്ടാകുന്നത് ഇറാനിലാണ്. ഇസ്രായേലിന്റെ ആകാശത്തേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയെന്നതും അതിൽ ചിലത് നാശം വിതച്ചുവെന്നതും സത്യമാണ് എന്നാൽ ഇറാന്റെ എണ്ണപ്പാടങ്ങള്‍ തകര്‍ത്ത് ഇസ്രയേലിന്റെ തിരിച്ചടി ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. അതേസമയം ഈ സാഹര്യത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ച് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടനും അമേരിക്കയും തയ്യാറാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയില്‍ മഹായുദ്ധം ആരംഭിച്ചതായി വിദഗ്ധര്‍ പറയുന്നു.
ബുഷഹ്ര്‍ പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയാണ് ഇസ്രായേൽ ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. അതേസമയം, ഇറാനെതിരെ ആക്രമണം നടത്താന്‍ ഇറാഖിന്റെ വ്യോമമേഖല ഉപയോഗിക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ തടയണമെന്ന് ഇറാഖ് യുഎസിനോട് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാന്‍ രംഗത്തു വന്നു. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്രയേല്‍ സൈന്യം തള്ളിയിട്ടുണ്ട്.
അതേസമയം, ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്ന ഏതൊരു രാജ്യവും തിരിച്ചടി നേരിടേണ്ടി വരുമെന്ന ഇറാന്റെ ഭീഷണി ഗുണത്തേക്കാൾ ദോഷം ചെ.്തിരിക്കുകയാണ്ഇസ്രയേലിനെ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രാദേശിക സൈനികതാവളങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.