ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ശ്രേയസ് അയ്യരെ മാറ്റിനിർത്തിയ ബിസിസിഐ നടപടിയിൽ വിമർശനമുന്നയിച്ച് മുൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി (Sourav Ganguly). കഴിഞ്ഞ ഒരുവര്‍ഷമായി ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും അദ്ദേഹത്തെ ടീമീല്‍ ഉള്‍പ്പെടുത്തണമായിരുന്നെന്നും ഗാംഗുലി പറഞ്ഞു. ഈ ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിന്റെ ടോപ് സ്കോറര്‍ ശ്രേയസ് അയ്യരായിരുന്നു.
‘കഴിഞ്ഞ ഒരുവര്‍ഷമായി ശ്രേയസ്സിന്റെത് വളരെ മികച്ച പ്രകടനമായിരുന്നു. അദ്ദേഹം ഈ ടീമില്‍ ഉണ്ടാകേണ്ടിയിരുന്നു. അദ്ദേഹം പുറത്തുനിര്‍ത്തേണ്ട കളിക്കാരനേയല്ല. ഇപ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സ്കോര്‍ ചെയ്യുന്നു, ഉത്തരവാദിത്വം ഏറ്റെടുക്കുന്നു,
ഷോര്‍ട്ട് ബോള്‍ നന്നായി കളിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന് എന്തു ചെയ്യാനാകുമെന്ന് കാണാന്‍ ഈ പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമായിരുന്നു’. – ഗാംഗുലി പറഞ്ഞു.
അതസമയം, ഇംഗ്ലണ്ട് ഇന്ത്യ എ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത കൗമാരക്കാരനായ പേസര്‍ എഡ്ഡി ജാക്കിനെ സീനിയര്‍ ടീമിനൊപ്പം പരീശീലനത്തിന് വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് മത്സരം. അഞ്ച് മത്സരങ്ങളാണ് ഈ പരമ്പരയില്‍ ഉള്ളത്. ശുഭ്മാന്‍ ഗില്‍ ടീമിനെ നയിക്കും.