നീണ്ട 18 വർഷത്തിന് ശേഷമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇക്കുറി ഐപിഎൽ കിരീടനേട്ടം സ്വന്തമാക്കിയത്. ഫൈനലിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തി യായിരുന്നു ടീമിന്റെ വിജയം. എന്നാൽ വൻ വിജയത്തിന്ഒ രാഴ്ചക്ക് ശേഷം ഒരു സുപ്രധാന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഐപിഎൽ ജേതാക്കളായ ആർസിബി ടീമിന്റെ ഓഹരികൾ വിൽക്കാൻ ഉടമകൾ നീക്കം ആരംഭിച്ചുവെന്നതായിരുന്നു പുറത്തുവന്ന വിവരം. ബിട്ടീഷ് മദ്യ കമ്പനിയായ ഡിയാജിയോയാണ് ടീമിന്റെ നിശ്ചിത ഓഹരികൾ വിൽക്കാൻ ശ്രമം നടത്തുന്നതെന്നും 17,000 കോടി രൂപയാണ് ഫ്രാഞ്ചൈസിയുടെ മൂല്യമായി അവർ വിലയിരുത്തുന്നതെന്നുമായിരുന്നു വാർത്ത.
എന്നാൽ ഈ റിപ്പോ ര്‍ട്ടുകള്‍ തള്ളി ടീം ഉടമകളും പ്രമുഖ മദ്യകമ്പനിയുമായ ഡിയാജിയോ രംഗത്തുവന്നിരിക്കുകയാണ്. മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നുവെന്ന് ഡിയാജിയോ ഇന്ത്യ പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് ഡിയാജിയോ കത്ത് നല്‍കിയിട്ടുമുണ്ട്.
പ്രഥമ സീസണില്‍ മദ്യ വ്യവസായി വിജയ് മല്യയാണ് ടീമിനെ വാങ്ങിയിരുന്നത്. 11.1 കോടി ഡോളറിനാണ് മല്യ ആര്‍സിബിയെ സ്വന്തമാക്കുന്നത്. എന്നാല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയും മല്യയുടെ കടബാധ്യതയും ആര്‍സിബിയെ ഡിയാജിയോയുടെ കൈകളിലെത്തിച്ചു. പിന്നീട് 18 വർഷം കൊണ്ട് ടീമിന്‍റെ മൂല്യം ബില്യൺ ഡോളറുകളും കടന്നിരുന്നു.