പൊതുവേ ശാന്തനായ നടനാണ് മോഹൻലാൽ. എന്നാൽ തനിക്കും ഒരു സാഹചര്യത്തിൽ ഒരാളെ മർദ്ദിക്കേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് മോഹന്‍ലാല്‍ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത്.
”അത്തരം കാര്യങ്ങള്‍ സംഭവിച്ചു പോകുന്നത്. നമ്മള്‍ ഒരാളെ അടിക്കുന്നത് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വരുമ്പോഴാണ്. ഇപ്പോഴും അങ്ങനൊരു സാഹചര്യമുണ്ടായാല്‍ ഞാന്‍ അത് തന്നെ ചെയ്യും” നിത്യഹരിത നായകന്‍ പ്രേം നസീറിനെക്കുറിച്ച് ഒരാള്‍ മോശമായി സംസാരിച്ചതാണ് മോഹൻലാലിനെ ദേഷ്യം പിടിപ്പിച്ചത് തന്റെ പ്രതികരണം റിഫ്‌ളക്‌സ് ആക്ഷന്‍ പോലെ ആയിരുന്നുവെന്നാണ് മോഹന്‍ലാല്‍ ഓര്‍ക്കുന്നത്. അത്രയും വേഗത്തിൽ തന്നെ പ്രതികരണം ഉണ്ടായി എന്നാൽ തന്നെക്കുറിച്ചാണ് അയാള്‍ മോശമായി സംസാരിച്ചിരുന്നതെങ്കില്‍ താന്‍ ക്ഷമിച്ചേനെയെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
അയാള്‍ രണ്ട് മൂന്ന് മണിക്കൂറോളം തുടര്‍ച്ചയായി പ്രേം നസീറിനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. അതും കടന്നു പോയതോടെയാണ് താന്‍ പ്രതികരിച്ചതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇപ്പോഴും അത്തരമൊരു സാഹചര്യമുണ്ടായാല്‍ തന്റെ പ്രതികരണം അങ്ങനെ തന്നെയാകുമെന്നും താരം പറയുന്നുണ്ട്.
തേനും വയമ്പും, സഞ്ചാരി, പടയോട്ടം, ആട്ടകലാശം, എന്റെ കഥ, കടത്തനാടന്‍ അമ്പാടി, അട്ടിമറി തുടങ്ങി നിരവധി സിനിമകളില്‍ മോഹന്‍ലാലും പ്രേം നസീറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.