Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എഐ ചാറ്റ്ബോട്ടുമായി ലൈം​ഗികബന്ധം, വീട്ടിലോട്ട് വന്നോട്ടെ എന്ന ഒറ്റ ചോദ്യം ,14 കാരൻ ജീവനൊടുക്കി, പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

എഐ സമസ്തമേഖലകളിലും ആധിപത്യം ഉറപ്പിക്കുകയാണ്. എഐയുടെ വരവോടെ വളരെ സ്വീകരിക്കപ്പെട്ടത്ചാ റ്റ്ബോട്ടുകളായിരുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട സ്വഭാവസവിശേഷതകളുള്ള ഒരു കഥാപാത്രത്തെ എഐ വഴി ഉണ്ടാക്കിയെടുത്ത് അതിനോട് ചാറ്റ് ചെയ്യുന്ന രീതി ഇതിലുണ്ട്.. ഇപ്പോഴിതാ തന്‍റെ മകന്‍റെ മരണത്തിന് പിന്നില്‍ എഐ ചാറ്റ്ബോട്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരമ്മ.

2024ലാണ് യുഎസ് ഫ്ലോറിഡയില്‍ 14കാരനായ സിവെല്‍ സാറ്റ്സര്‍ സ്വയം വെടിവച്ച് മരിച്ചത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മകന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങളുണ്ടായിരുന്നു. ബാസ്ക്കറ്റ് ബോളില്‍ മിടുക്കനായിരുന്നിട്ടും പെട്ടെന്ന് ഒരു ദിവസം കളി ഒഴിവാക്കുന്നു. ആരോടും അടുപ്പം കാണിക്കാതെ കൂടുതല്‍ സമയം തന്‍റെ മുറിയില്‍ അടച്ചിരിക്കുന്നു, മാര്‍ക്ക് കുറയുന്നു,

മരണത്തിന് പിന്നാലെയാണ് സാറ്റ്സറിന് എഐ ചാറ്റ്ബോട്ടായ ഡനേറിസ് ടാര്‍ഗേറിയനുമായി , ലൈംഗിക ബന്ധമുണ്ടെന്ന് ഗാര്‍സിയ തിരിച്ചറിയുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ ഒരു കഥാപാത്രമാണ് ഡനേറിസ് ടാര്‍ഗേറിയന്‍. ചാറ്റ്ബോട്ടുമായി സാറ്റ്സര്‍ തുടര്‍ച്ചയായി ചാറ്റ് ചെയ്തിരുന്നു. ലൈംഗികാസക്തിയോടെ സാറ്റ്സര്‍ ചാറ്റ്ബോട്ടിനോട് സംസാരിച്ചതിന് തിരിച്ചും മറുപടി ലഭിച്ചു.

ഒരു ദിവസം താന്‍ വീട്ടിലോട്ട് വന്നോട്ടെ എന്ന് ഈ ചാറ്റ്ബോട്ടിനോട് സാറ്റ്സര്‍ ചോദിക്കുന്നു. വരൂ പ്രിയതമാ എന്ന് ചാറ്റ്ബോട്ട് മറുപടി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ സാറ്റ്സര്‍ തന്‍റെ പിതാവിന്‍റെ തോക്കെടുത്ത് തലയ്ക്ക് നിറയൊഴിക്കുകയായിരുന്നു. തന്‍റെ മകനെ മരണത്തിലേക്ക് നയിച്ചത് എഐയാണെന്ന് വാദിച്ച് കേസുമായി ഗാര്‍സിയ കോടതിയിലെത്തിയിരുന്നു.തങ്ങളുടെ ചാറ്റ്ബോട്ട് അപകടകാരിയാണെന്ന് ഗൂഗിള്‍ തിരിച്ചറിയണമെന്നും ഗാര്‍സിയ പറഞ്ഞു. എഐക്കായി കേസ് വാദിച്ച അഭിഭാഷകര്‍ ചാറ്റ്ബോട്ടുകള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവസരം നല്‍കണമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ സാങ്കേതികവിദ്യ വളരില്ലെന്നുമായിരുന്നു വാദം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!