ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെയാണ് ലണ്ടനിലെത്തിയത്. ശുഭ്മാന്‍ ഗില്ലിന്റെ കീഴിലാണ് ഇത്തവണ ഇറങ്ങുന്നത്. ടീമില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ശ്രേയസ് ടീമിലെത്തുമെന്നാണ് ആരാധകര്‍ ഉറപ്പിച്ചിരുന്നത്. എന്നാൽ എന്തുകൊണ്ട് ടീമിലെടുത്തില്ലെന്നതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ഗംഭീര്‍ പറഞ്ഞത്.
അദ്ദേഹം പറയുന്നതിങ്ങനെ ”മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ ടീമില്‍ നമുക്ക്ആ രേയും ഉള്‍പ്പെടുത്താം. 18 പേരെ മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയൂ. മികച്ച ഫോമിലുള്ളവര്‍ക്കും നന്നായി കളിക്കാന്‍ കഴിവുള്ളവരുമായ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമിച്ചത്. അതുതന്നെയാണ് സംഭവിച്ചതും.”
കരുണ്‍ നായര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു. ”ഒന്നോ രണ്ടോ ടെസ്റ്റുകള്‍ നോക്കി ഞങ്ങള്‍ ഒരാളെ വിലയിരുത്തില്ല. ധാരാളം റണ്‍സ് നേടിയ താരമാണ് കരുണ്‍. കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ‘ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അഞ്ചു ടെസ്റ്റുകള്‍ കളിക്കാന്‍ ശ്രേയസിന് കഴിഞ്ഞേക്കില്ലെന്നും പരിക്ക് ഭീഷണിയുണ്ടെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് ശ്രേയസിനെ ടീമില്‍ നിന്നൊഴിവാക്കിയതെന്നും വാദമുണ്ട്.