തങ്ങളുടെ സംവിധാനം കൊണ്ട് ബ്രഹ്‌മോസ് മിസൈലിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ചൈന. പാകിസ്ഥാന് ചൈന നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസിനെ തടയാനുള്ള കഴിവില്ലെന്നാണ് ചൈന പറയുന്നത്. ഇന്ത്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ നിലവിലുള്ള ചൈനീസ് സംവിധാനങ്ങളുപയോഗിച്ച് തടയാൻ സാധിക്കാതെ വന്നതിലുള്ള അതൃപ്തി പാകിസ്ഥാൻ ചൈനയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം.
ബ്രഹ്‌മോസിനെപ്പോലുള്ള സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളെ തടയാന്‍ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കില്ലെന്ന് ചൈന അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെയ് ഏഴിന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിലൂടെ പല കേന്ദ്രങ്ങളും ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ചൈനയില്‍നിന്ന് പാകിസ്താന്‍ വാങ്ങിയ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസ് മിസൈലിനെ തിരിച്ചറിയാനോ പ്രതിരോധിക്കാനോ സാധിച്ചില്ല.
അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ബദലായാണ് ചൈന എച്ച്.ക്യു-9ബി സംവിധാനത്തിനെ ചൈന അവതരിപ്പിച്ചിരുന്നത്. 250 മുതല്‍ 300 കിലോമീറ്റര്‍ ദൂരെനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അതിന് സാധിക്കുമെന്നായിരുന്നു അവകാശവാദം.
എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഈ സംവിധാനത്തിന്റെ ദൗര്‍ബല്യം വ്യക്തമായി. സൂപ്പര്‍സോണിക് വേഗതയില്‍ വരുന്ന ബ്രഹ്‌മോസ് പോലെയുള്ള ക്രൂസ് മിസൈലുകളെ ഇവയ്ക്ക് പ്രതിരോധിക്കാനാകില്ലെന്ന് ഇതോടെ തിരിച്ചറിഞ്ഞു. ഇവയുടെ ശേഷിയേപ്പറ്റി ചൈന തങ്ങളെ പറഞ്ഞ് പറ്റിച്ചുവെന്നാണ് പാകിസ്ഥാന്റെ പരാതി. എന്നാല്‍ ഇവ പരിശീലനം ലഭിക്കാത്തവര്‍ ഉപയോഗിച്ചതുകൊണ്ടാണ് തിരിച്ചടിയുണ്ടായതെന്നുമുള്ള വാദങ്ങളാണ് ചൈന നിരത്തുന്നത്.