ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ ആനകളുള്ള രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ രാജ്യമാണ് സിംബാവെ. ഇതുകൊണ്ട് ഇവർക്ക് നേരിടേണ്ടി വന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. ആക്രമണങ്ങൾ പതിവായി. കൃഷിയിൽ നിന്നുള്ള ആദായം ലഭിക്കാതെയായി.
ആനകളുടെ എണ്ണം സൃഷ്ടിച്ച ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാന്‍ അവയെ കൊന്ന് ഭക്ഷണമാക്കാനാണ് ഇപ്പോൾ ഭരണകൂടത്തിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ സ്വകാര്യ റിസര്‍വുകളിലെ 50 ഓളം ആനകളെ കൊല്ലുമെന്ന് സിംബാവെ പാര്‍ക്ക്സ് ആന്‍റ് വൈല്‍ഡ് ലൈഫ് അഥോറിറ്റി (Zimbabwe Parks and Wildlife Authority – ZimParks) അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
‘ആനകളുടെ മാംസം അത് പാചകം ചെയ്യാനറിയാവുന്ന തദ്ദേശിയ ജനതയ്ക്ക് നല്‍കും. ഒപ്പം കൊമ്പുകൾ രാജ്യത്തിന്‍റെ സ്വത്തായി സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സിംപാർക്കിന് കൈമാറു’മെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം പലവിധ കാരണങ്ങളാൽ ആനകളുടെ മാംസം അത്ര പ്രചാരത്തിലുള്ള ഒന്നല്ലെങ്കിലും ആഫ്രിക്കയിലെ ചില ജനവർഗ്ഗങ്ങൾ ഇത് ഭക്ഷിക്കാറുണ്ട്. 2024 -ലെ ഏരിയല്‍ സര്‍വേ പ്രകാരം 2,500 ഓളം ആനകളാണ് റിസര്‍വിലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏതാണ്ട് 200 ഓളം ആനകൾ മറ്റ് പ്രദേശങ്ങളില്‍ നിന്നും ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്. എന്നാല്‍, റിസര്‍വിൽ ആനകളുടെ കാരിയിംഗ് കപ്പാസിറ്റി വെറും 800 മാത്രമാണ്.
ചില തദ്ദേശീയ ജനവിഭാഗങ്ങൾ ഇന്നും ആന മാംസം കഴിക്കുന്നു. പോർക്ക്, ബീഫ് മാംസങ്ങളെ പോലെ രുചിയുള്ളതും അല്പം മധുരരസമുള്ളതുമാണ് ആന മാംസം. ഏറെനേരം വേവ് ആവശ്യമുള്ള ആന മാംസം തയ്യാറാക്കുന്നതിന് ഇത്തരം ജനവിഭാഗങ്ങൾക്ക് പ്രത്യേക പാചകരീതികളുമുണ്ട്.ആനകളുടെ മാംസത്തില്‍ കുറഞ്ഞ ആളവില്‍ മാത്രമാണ് കൊളസ്ട്രോൾ, അതേസമയം പ്രോട്ടീന്‍ കൂടുതലുമാണ്. ഇരുമ്പ്, വിറ്റാമിന്‍ ബി, എന്നിവ സമൃദ്ധവുമാണ്. പുല്ലും പഴങ്ങളും തൊലികളും കൂടുതലായും കഴിക്കുന്നത് കൊണ്ടാണ് ആനകളുടെ മാംസത്തില്‍ ഇത്രയും പോഷകഗുണം.
ലോകത്ത് ആനക്കൊമ്പ് വ്യാപാരം നിരോധിച്ചിട്ടുള്ളതിനാല്‍ സിംബാവെയ്ക്ക് ആനക്കൊമ്പ് വിൽക്കാന്‍ കഴിയില്ല. വരൾച്ച രൂക്ഷമായ 2024 -ലും സിംബാവെ 200 ഓളം ആനകളെ കൊലപ്പെടുത്തിയിരുന്നു. ആദ്യത്തെ അംഗീകൃത ആന വേട്ട 1988 മുതലാണ്സിംബാവെ ആരംഭിക്കുന്നത്. അതേസമയം ആന വേട്ടയ്ക്കെതിരെ മൃഗസ്നേഹികളും വന്യജീവി സംരക്ഷകരും രംഗത്തെത്തിയിട്ടുണ്ട്..