കണ്ണൂരിൽ അഞ്ച് വയസ്സുകാരന് പേവിഷബാധ. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനാണ് പേവിഷബാധയുണ്ടായത്. മെയ് 31ന് പയ്യാമ്പലത്ത് വച്ച് ഈ കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. വലത് കണ്ണിനും ഇടതുകാലിലുമാണ് കുട്ടിക്ക് കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിലെത്തി വാക്സിനെടുത്തതാണ് . കുട്ടി ഇപ്പോൾ പരിയാരത്ത് ചികിത്സയിലാണ്.
റാബിസ് മസ്തിഷ്കത്തെ ബാധിക്കുന്ന ഒരു മാരകമായ ജ്വരമായതുകൊണ്ടും ഫലപ്രദമായ ചികിത്സയില്ലാത്തതിനാലും വാക്സിനേഷന്‍ തന്നെയാണ് ഏക രക്ഷാമാര്‍ഗം. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രായമേറിയവര്‍ക്കുമെല്ലാം വാക്സിനെടുക്കാം. കടിച്ച പട്ടിക്ക് വാക്സിന്‍ എടുത്തിട്ടുണ്ടെങ്കിലും അതിന്റെ ഇമ്മ്യൂണിറ്റിയെക്കുറിച്ച് നമുക്ക്ഉ റപ്പില്ലാത്തതുകൊണ്ട് മനുഷ്യര്‍ വാക്സിന്‍ എടുക്കാതിരിക്കരുത്.